Tuesday, November 23, 2010

ഗ്രാമശാക്തീകരണത്തിന്റെ തണല്‍ വഴി

പലിശ രഹിതമായ വായ്പാ വിതരണ സംവിധാനങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. പലിശ രഹിത നിധികള്‍ കേരളത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പ്രവര്ത്തിച്ച് വരുന്നുണ്ട്. എന്നാല്‍ പലിശയ്ക്കെതിരെ പങ്കാളിയാവുക' എന്ന സന്ദേശവുമായി രൂപം കൊണ്ട മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല തണല്‍ വെല്ഫെതയര്‍ സൊസൈറ്റി അതിന്റെ സംഘാടനവും പ്രവര്ത്ത ന രീതിയും ജന സ്വീകാര്യതയും കൊണ്ട് ശ്രദ്ദേയമാവുകയാണ്.

പ്രദേശത്തെ ദാരിദ്യ്ര നിര്മ്മാര്ജ്ജാനത്തിന് എന്ത് ചെയ്യാനാകുമെന്ന ഏതാനും സുമനസ്സുകളുടെ അന്വേഷണത്തില്‍ നിന്നുമാണ് 'തണല്‍' രൂപം കൊള്ളുന്നത്. പ്രദേശത്തെ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ അണ്ണാച്ചി, ബ്ളേഡ് പലിശക്കാര്ക്കു്ള്ള പലിശ ബാധ്യത തീര്ക്കുന്നതിന് മാത്രമായി അവരുടെ അദ്ധ്വാനത്തിന്റെ ഒരു വലിയ ശതമാനം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് മനസ്സിലാക്കാനായി. പ്രത്യുല്പാ്ദനപരമല്ലാത്ത ഇത്തരം ചെലവുകളാണ് അവരുടെ ദാരിദ്യ്രത്തിന് കാരണമെന്നും സാമ്പത്തിക രംഗത്തെ സ്വാശ്രയത്തത്തിലൂടെ ഇവരുടെ ദാരിദ്യ്രത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകുമെന്നും തണല്‍ പ്രവര്ത്തനകര്ക് വ്യക്തമായി.

പ്രദേശത്തെ സ്ത്രീകളെ ഉള്ക്കൊ ള്ളിച്ച് 10 മുതല്‍ 30 വരെ അംഗങ്ങള്‍ ഉള്ക്കൊള്ളുന്ന അയല്ക്കൂട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് 'തണല്‍' പ്രവര്ത്ത്നം ആരംഭിച്ചത്. അറുപതോളം സ്ത്രീകള്‍ ഉള്ക്കൊള്ളുന്ന അഞ്ച് അയല്ക്കൂ്ട്ടങ്ങളാണ തണലിന് തുടക്കത്തില്‍ രൂപീകരിക്കാനായത്. എന്നാല്‍ ഇന്ന് 21 അയല്ക്കൂട്ടങ്ങളിലായി അറുനൂറിലധികം സ്ത്രീകള്‍ തണലിന് കീഴിലെത്തിക്കഴിഞ്ഞു. അയല്ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ ആഴ്ചതോറും നല്കുന്ന ചെറിയ തുകകള്‍ സമാഹരിക്കുന്ന നിക്ഷേപ പദ്ധതിയാണ് തണലിന്റെ ഒരു പ്രവര്ത്തുനം. ഒരു വര്ഷെത്തിനിടയില്‍ ഈ വീട്ടമ്മമാര്‍ സ്വരുക്കൂട്ടിയത് ഏഴ് ലക്ഷം രൂപയാണ്. പലതുള്ളി പെരുവെള്ളം എന്നതിന്റെ യഥാര്ത്ഥയ മാതൃക.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് നാല് മാസ കാലാവധിയില്‍ നല്കുന്ന പലിശ രഹിത വായ്പയാണ് മറ്റൊരു പദ്ധതി. നാല് മാസത്തിനകം തവണകളായോ ഒന്നിച്ചോ അംഗങ്ങളുടെ സൌകര്യം പോലെ തിരിച്ചടയ്ക്കാവുന്നതാണ്.

അയല്ക്കൂ ട്ടം അംഗങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പ നല്കുന്ന ഒരു ദീര്ഘ്കാല വായ്പ പദ്ധതിയും തണല്‍ ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്ക്ക് അയല്ക്കൂട്ടം അംഗങ്ങള്‍ ഈ വായ്പ ഉപയോഗപ്പെടുത്തുന്നു. പലിശ രഹിതമാണ് ഈ വായ്പയും.

അയല്ക്കൂട്ടം അംഗങ്ങള്ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്ക്കായും തണല്‍ പലിശരഹിത വായ്പ നല്കു്ന്നു. സ്വയം തൊഴില്‍ സംരംഭത്തിന്റെ തിരഞ്ഞെടുപ്പ് പൂര്ണ്ണുമായും സംരഭകയുടെ അവകാശമാണ്. പരിശീലനം ആവശ്യമെങ്കില്‍ തണല്‍ നല്കുന്നു. ലാഭനഷ്ട പങ്കാളിത്തത്തോട് കൂടിയുള്ള ഈ വായ്പാ സംവിധാനത്തില്‍ മുടക്ക് മുതല്‍ പൂര്ണ്ണമായും തിരിച്ചടക്കുന്നതുവരെ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ 10% സംരംഭക തണലിന് നല്കു്ന്നു.

ഇക്കഴിഞ്ഞ ഒരു വര്ഷ പ്രവര്ത്തതന കാലയളവില്‍ 17 ലക്ഷത്തോളം രൂപയാണ് തണല്‍ വായ്പ നല്കിനയത്. നാനൂറിലധികം പേര്‍ പലിശ രഹിത വായ്പകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.

ഇത്തരം പ്രവര്ത്തനങ്ങളോടൊപ്പം തന്നെ അയല്ക്കൂട്ടം അംഗങ്ങളുടെ ശാക്തീകരണത്തിനും ബോധവല്ക്കരരണത്തിനും തണല്‍ വിവിധ ശ്രമങ്ങള്‍ നടത്തി. നേത്ര പരിശോധനാ ക്യാമ്പ്, പ്രമേഹ രോഗ നിര്ണ്ണ്യ ക്യാമ്പ്, രക്തദാന ഫോറ രൂപീകരണം തുടങ്ങിയ പ്രവര്ത്നരങ്ങളും തണല്‍ നടത്തുകയുണ്ടായി.

ജൈവകൃഷി, അടുക്കളതോട്ട നിര്മ്മാണം, സോപ്പ് പൊടി നിര്മ്മാ ണം എന്നിവയിലും തണല്‍ അയല്ക്കൂ ട്ടം അംഗങ്ങള്ക്ക് പരിശീലനം ലഭിച്ചു. തണലിന്റെ എട്ടാം നമ്പര്‍ അയല്ക്കൂട്ടം അംഗങ്ങളുടെ ജൈവ കൃഷി ഉല്പ്പന്നങ്ങള്‍ പ്രാദേശിക മാര്ക്കൈറ്റിലും വില്പപനയ്ക്കെത്തി. സോപ്പുപൊടി നിര്മ്മാ ണ പരിശീലനത്തിലൂടെ ഗുണമേനമയുള്ള സോപ്പുപൊടി സ്വന്തം ഉപയോഗത്തിന് ഉണ്ടാക്കുന്നതിനും ചെറുകിട വില്പനയ്ക്കും ചില അയല്ക്കൂട്ടം അംഗങ്ങള്ക്ക് സാധ്യമായി.

ഇങ്ങനെ പലിശ രഹിത വായ്പ വിതരണ രംഗത്തും സ്ത്രീ കുടുംബ ശാക്തീകരണത്തിനും ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ ഈ ഒരു വര്ഷത്തിനിടവില്‍ തണലിന് കഴിഞ്ഞു എന്നത് നിസ്സാരമല്ല. പലിശ രഹിത വായ്പ വിതരണത്തില്‍ 'മാറഞ്ചേരി മാതൃക' എന്ന പേരില്‍ ഇത് ഇന്ന് പഠിക്കപ്പെടുന്നു.

പരമ്പരാഗതമായ പലിശ രഹിത വായ്പ വിതരണ സംവിധാനമായി ഒതുങ്ങേണ്ടിയിരുന്ന ഒരു പ്രവര്ത്തയനത്തെ പ്രാദേശിക ദാരിദ്യ്രത്തിന്റെ നിര്മ്മാ ര്ജ്ജ്നത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തിയ തണല്‍ വെല്ഫ്യര്‍ സൊസൈറ്റി അഭിനന്ദനമര്ഹിതക്കുന്നു. എ. അബ്ദുല്‍ ലത്തീഫ് ചെയര്മാദനും എം. കരീം മാസ്റര്‍ സെക്രട്ടറിയുമായുള്ള ഒരു ഡയറക്ടര്‍ ബോര്ഡാകണ് തണലിനെ നയിക്കുന്നത്.

No comments:

Post a Comment